RENSFED കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിച്ച സെമിനാർ
പ്രൊഫഷണൽ രംഗത്തുള്ള എഞ്ചിനീയർമാരുടെ സംഘടന ( RENSFED) ആണ് ആദ്യമായിട്ട് ഇത്തരം ഒരു സെമിനാർ സംഘടിപ്പിക്കുന്നത്..
പ്രസ്തുത സെമിനാറിൽ നിന്നും വന്നിട്ടുള്ള തീരുമാനങ്ങൾ..
ഹൈവേ നിർമ്മാണത്തിലെ എൻജിനീയറിങ്ങിലെ നൂതന സാങ്കേതിക വിദ്യകൾ പരാജയമായിട്ടില്ല, മറിച്ച് അത് നടപ്പിൽ വരുത്തുന്ന രീതികളിലും, സൂപ്പർ വിഷന്റെ അപര്യാപ്തതയും ആണ് പലയിടത്തും ഉള്ള പ്രശ്നങ്ങൾക്കും കാരണമായി ഭവിച്ചത്
ഈ വിഷയത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് മണ്ണിന്റെ സെറ്റിൽമെന്റും, മണ്ണിന്റെ സ്വഭാവവും ആണ് . അടിഭാഗത്തെ മണ്ണ് ഉറക്കാൻ വേണ്ടി പര്യാപ്തമായ സമയം കൊടുത്തിട്ടില്ല..
കേരളത്തിലെ ഭൂപ്രകൃതിയുടെ പ്രത്യേകതയിൽ, സ്വതസിദ്ധമായ പ്രകൃതിയുടെ ഒഴുക്ക് തടസ്സം ആവുമ്പോൾ നിർമ്മാണത്തിൽ കുറെക്കൂടി ശ്രദ്ധ ചെലുത്തേണ്ടതായിരുന്നു..
HAM മോഡലിലാണ് നാഷണൽ ഹൈവേയുടെ നിർമ്മാണം നടക്കുന്നത് അതിലൊരു സ്വതന്ത്ര മൂന്നാം കക്ഷിയുടെ ഓഡിറ്റിംഗ് ആവശ്യമാണ്,
BUS BAY യും അത്യന്താപേക്ഷിതമാണ്, സർവീസ് റോഡിന്റെ വീതിയും ഗൗരവമുള്ള ചർച്ചക്ക് വിധേയമാവേണ്ടതാണ്
പ്രാദേശിക സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് വേണം ഇത്തരം നിർമ്മിതികൾ നടത്തേണ്ടത്.
വൻതോതിലുള്ള മഴവെള്ളത്തിന് കൃത്യമായ ഡ്രൈനേജ് സംവിധാനം കണക്കിലെടുക്കാതെ ഹൈവേയിൽ നിന്നും സർവീസ് റോഡിലേക്ക് നേരിട്ട് പതിപ്പിക്കുന്നത് ഭാവിയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും...
മണ്ണിന്റെ ഘടന കണക്കിലെടുക്കാതെയുള്ള അശാസ്ത്രീയമായ സോയിൽ നൈലിംഗ് ഭാവിയിൽ തകർച്ചയ്ക്ക് കാരണമാവാം.
തകർന്ന ഭാഗങ്ങളിൽ വയഡക്റ്റ് ആണോ പാലമാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സംവിധാനം ആണോ വേണ്ടത് എന്നത് പഠനം നടത്തിയാണ് തീരുമാനിക്കേണ്ടത്.
ഇതിന്റെ തുടർനടപടി എന്ന നിലയ്ക്ക് RENSFED ന്റെ ആഭിമുഖ്യത്തിൽ പാനൽ വിദഗ്ധർ അടങ്ങുന്ന സംഘം കോഴിക്കോട് ജില്ലയിലെ നാഷണൽ ഹൈവേയിൽ ഉടനീളം സഞ്ചരിച്ച് ഭാവിയിൽ അപകട സാധ്യതയുള്ള സ്ഥലങ്ങൾ വിലയിരുത്തി ഒരു റിപ്പോർട്ട് നൽകാൻ തീരുമാനിച്ചു.....
കോഴിക്കോട് സൗത്ത് നിയോജക മണ്ടലം എം.എൽ എ ശ്രീ അഹമ്മദ് ദേവർ കോവിൽ ഉത്ഘാടനം ചെയ്തു.
ടൗൺ ഹാളിൽ നടന്ന സെമിനാറിൽ ഡോ. ടി.പി.സോമസുന്ദരൻ, ഡോ. ചന്ദ്രാകരൻ , ഡോ.സുരേഷ് ബാബു, എഞ്ചിനീയർ . മണലിൽ മോഹനൻ തുടങ്ങിയവരും, മോഡറേറ്ററായി എഞ്ചിനീയർ മുഹമ്മദ് ഫിസൽ (RENSFED) ജില്ലാ പ്രസിഡണ്ട് കെ മുസ്തഫ,
ജില്ലാ സിക്രട്ടറി കെ. കെ സുധിഷ് കുമാർ റാം മോഹൻ, പി.സിക്കന്തർ , പി. പ്രമോദ്, ഗോപിനാഥ് സുബൈർ കൊളക്കാടൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ജില്ലാ സിക്രട്ടറി
കെ. കെ സുധിഷ്കുമാർ
Tags:
Kozhikode News