Trending

മുദ്രയും ലേക്ക് സൈഡ് അക്കാദമിയും കൈകോർത്തു: കൂളിമാട് ടൂറിസം ഭൂപടത്തിലേക്ക്

മുദ്രയും ലേക്ക് സൈഡ് അക്കാദമിയും കൈകോർത്തു: കൂളിമാട് ടൂറിസം ഭൂപടത്തിലേക്ക്


മാവൂർ: കൂളിമാടിന്റെ വികസനത്തിൽ ഒരു പൊൻതൂവൽ ആയി മാറാനും
ടൂറിസം ഭൂപടത്തിൽ വലിയ സ്ഥാനം നൽകാനും ഉതകുന്ന പദ്ധതിയുമായി മുദ്രാ കൂളിമാടും ലേക്ക് സൈഡ് അക്കാദമിയും
കൈകോർത്തു.


കൂളിമാട് പാലത്തിന് ചുവട്ടിലായി ചാലിയാറിന്റെ കരയിൽ കയാക്കിംഗ് ,ബോട്ട് റൈഡിംഗ് റെസ്ക്യൂ ട്രെയിനിങ്  എന്നിവക്ക് സൗകര്യമൊരുക്കിയാണ് 
ലേക്ക് സൈഡ് അക്കാദമി
 മുദ്രയുമായി സഹകരിച്ച് പ്രവർത്തനമാരംഭിച്ചത്.


 വെള്ളപ്പൊക്ക സമയത്തെ 
സുരക്ഷാപ്രവർത്തനങ്ങൾക്ക്  ഈ പരിശീലനങ്ങൾ ഏറെ പ്രയോജനകരമായി മാറും.
ക്യാപ്റ്റൻ ഐഹാൻ്റെ നേതൃത്വത്തിലുള്ളതാണ്
അക്കാഥമി. 
ലക്ഷറി ബോട്ട് ,സ്പീഡ് ബോട്ട്, കയാക്ക് , റെസ്ക്യൂ ബോട്ടുകൾ, ക്യൂബ ഡൈവിംഗ് ,സുരക്ഷാ ഉപകരണങ്ങൾ എന്നിവ
സജ്ജമാക്കിയിട്ടുണ്ട്.
30 ലക്ഷം ചിലവിൽ
പണി പുരോഗമിക്കുന്ന വയോജന പാർക്കിൻ്റെ ഓരത്ത് തന്നെയാണ് കയാക്കിംഗ് സൗകര്യം.
ലേക്ക് സൈഡ് അക്കാദമി 
പദ്ധതിയുടെ 
 ലോഞ്ചിംഗ്
കുന്നമംഗലം എംഎൽഎ പിടിഎ റഹീം നിർവ്വഹിച്ചു.
മുദ്ര പ്രസിഡണ്ട് ഇ കെ നസീർ അധ്യക്ഷത വഹിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, മുദ്ര സെക്രട്ടറി സേതുട്ടി മാസ്റ്റർ, ടിവി ബഷീർ, ടി കെ നാസർ, ബീരാൻകുട്ടി മാസ്റ്റർ, പി.പി ഷാഹുൽ അമീദ് ,റഫീഖ് കൂളിമാട് ,പി പ്രസാദ് , അഹമ്മദ്കുട്ടി അറളയിൽ,ഇമ്പിച്ചി ബീവി ടീച്ചർ ,ഇ കുഞ്ഞോയി 
 ടിവി ബഷീർ  എന്നിവർ സംസാരിച്ചു. 
 സർഗ്ഗ വേദി കൂളിമാടിന്റെ ഗാനമേളയും തുടർന്ന് അരങ്ങേറി.

Post a Comment

Previous Post Next Post