ഒരു ജൻസി കവിത
(മൂങ്ങ)
ന്യൂയോർക്കു നഗരത്തിൽനിന്നു
ഒരു വെള്ളിമൂങ്ങ
ഭാരതത്തിലേക്കു
പറന്നെത്തി.
അനന്തരം മൂങ്ങയുടെ
നിറം മാറി
കാവിമണ്ണിൻ്റേതായി.
പകൽ അന്ധനായ മൂങ്ങയുടെ
ചേഷ്ടകൾക്കു മുമ്പിൽ
ഒരുപാടു പുഴുക്കൾ പിടഞ്ഞുവീണുമരിച്ചു.
മൂങ്ങയുടെ വീര്യങ്ങൾ
പഴശ്ശിയുടെ മണ്ണിലേക്കു
പടർന്നു.
മൂങ്ങ കഴുകന്റെ
കൂട്ടുകാരനാണെന്നു
ചിലർ പറഞ്ഞു.
രാത്രിയിൽ മൂങ്ങ
മദ്രസ്സയുടെ
മുകളിൽഇരുന്നു
മൂളിക്കൊണ്ടിരുന്നു.
വന്യമായ മൂളൽ.
Tags:
Articles

