കവിത :
എന്റെ നിദ്രയിൽ ആയ്ന്നിറങ്ങിയവൾ
രചന : ജുനൈഹ നൗഷാദ് വേളം ശാന്തിനഗർ
എന്റെ പ്രാണനോടൊത്ത്
ഞാൻ ആ തീരങ്ങളിൽ കൈകോർത്തു നടക്കവെ
അങ്ങകലെ കണ്ടുഞാൻ ആ കുരുന്നിനെ
വിശപ്പിന്റെ വെള്ളിവെളിച്ചം തേടി
ആ മാലിന്യക്കൂമ്പാരത്തിലേക് അവൾ മെല്ലെ അടുത്തു
വിശപ്പിന്റെ ആഘാതത്തിൽ
അവളാ എച്ചിൽക്കഷണങ്ങൾ വാരിയെടുത്തു കഴിക്കവെ
കാർമേഘങ്ങൾ പെയ്തിറങ്ങി
നനഞ്ഞു കുതിർന്ന മേനിയാൽ അവൾ വിശപ്പടക്കവേ
ഞാൻ അതു കണ്ടമാത്രയിൽ ചിന്തിച്ചു .
നാഥാ എന്തിനു നീ മുള്ളുകൊണ്ടവളെ സൃഷ്ടിച്ചു?
എന്റെ മാതൃമനസ്സ് വിതുമ്പി .
പെയ്തിറങ്ങിയ ഈ പേമാരി
എന്റെ പ്രാണനോടുള്ള പ്രണയമോ?
അതോ ആ കുരുന്നിന്റെ നൊമ്പരമോ?
പിന്നീട് പെയ്തിറങ്ങിയ
ഓരോ കാലാവർഷവും ആ കുരുന്നിന്റെ നൊമ്പരമായി
എന്നെ അലട്ടിക്കൊണ്ടേയിരുന്നു.
(ഐഡിയൽ പബ്ലിക്
സ്കൂൾ കുറ്റ്യാടി
നടത്തിയ രക്ഷിതാക്കളുടെ സർഗോത്സവം പരിപാടിയിൽ
കവിത രചന മത്സരത്തിൽ രണ്ടാ സ്ഥാനം നേടിയ രചന)
Tags:
Articles
