മഴ ഓർമ്മകൾ ഓർമ്മകുറുപ്പ്
രചന : മാധവിവേണുഗോപാൽ
മഴ ഒരു നൊസ്റ്റാൾജിയയെന്നും, ഒരു പ്രണയമാണെന്നും പറയുമ്പോൾ , മഴ പ്രകൃതിയുടെ വരദാനം എന്ന് അറിയുന്ന അമ്മിണി ടീച്ചറുടെ മഴ ഭയംവിട്ടൊഴിയുന്നില്ല.ജൂൺ മാസം മഴയോടെ ആണല്ലോ വിദ്യാലയങ്ങളുടെ വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നത്, സ്കൂൾ തുറക്കുന്നത് അവർക്ക് സന്തോഷമാണ് പക്ഷേ മഴ അമ്മിണി ടീച്ചർക്ക് ഇന്നും
ഞെട്ടലാണ്.
തുടക്കം മുതലേ എല്ലാ മഴക്കാലത്തും പുഴയും തോടും യമഹ മോട്ടർ ഘടിപ്പിച്ച തോണിയിൽ യാത്ര ചെയ്തു വേണം അമ്മിണി ടീച്ചർക്ക് സ്കൂളിൽ എത്താൻ, പുഴ താണ്ടി യാത്ര അവർക്ക് ആസ്വാദ്യകരമായിരുന്നു. ഒപ്പം തൻ്റെ അധ്യാപന വൃത്തിയിലെ ഉത്തരവാദിത്വവും ആനന്ദവും അവർ മനസ്സിൽ സൂക്ഷിച്ചു.
അങ്ങനെ ഒരു വ്യാഴവട്ട കാലത്തെ സേവനത്തിന് ശേഷം അവർ വിരമിക്കുകയായി.
സർവീസിൽ നിന്നും വിരമിക്കുന്ന വർഷം എത്തി .പതിവുപോലെ പെരുമഴക്കാലം തൻ്റെ കർമ്മക്ഷേത്രത്തിലേക്ക് തിരക്കിട്ട് അവർ യാത്ര തുടങ്ങി അന്നത്തെ മഴ അവർക്ക് വളരെ വിരസമായി തോന്നി തോരാമഴ പുഴയും താണ്ടി മഴയും നനഞ്ഞ് സ്കൂളിൽ എത്തവേ ഗേറ്റിൽ കറുത്ത കൊടി അവർക്ക് വേവലാതിയായി അകത്തേക്ക് കയറിയപ്പോൾ സഹപ്രവർത്തകർ ചുറ്റും കൂടി നിൽക്കുന്നു.
തന്റെ സഹപ്രവർത്തകയായിരുന്ന അധ്യാപികയും സഹോദര തുല്യയുമായ റോസമ്മ ടീച്ചർ മഴ ദുരന്തത്തിൽ തങ്ങളെ വിട്ടുപിരിഞ്ഞ വിവരം അറിഞ്ഞ് അവർക്ക് താങ്ങാൻ കഴിഞ്ഞില്ല തന്റെ കാലുകൾക്ക് ബലംകുറയുന്നതുപോലെ തോന്നി. കാരണം ടീച്ചർ സ്കൂളിൽ എല്ലാ മായിരുന്നു.
കണ്ണുകൾ ഇല്ലാത്ത തോരാമഴ അവർ മന്ത്രിച്ചു താൻ കണ്ട പ്രണയ മഴയ്ക്ക് മറ്റൊരു മുഖമുണ്ടെന്ന് അവർ മനസ്സിലാക്കി ദുരന്തമഴ ടീച്ചർ മഴയെ ശപിച്ചു , പക്ഷേ മഴയെ പ്രണയിച്ചടീച്ചറുടെ വീട്ടിൽ മഴയ്ക്ക് വരാതിരിക്കാൻ ആവില്ലാല്ലോ, സർവീസിൽ നിന്നും വിരമിച്ചെങ്കിലും , പെരുമഴയത്ത് ഉണ്ടായ റോസമ്മ ടീച്ചറുടെ ദുരന്തം നമ്മുടെ അമ്മിണി ടീച്ചർക്ക് ഇന്നും മഴ ഭയമുള്ള ഒരു ഓർമ്മയായി തീർന്നിരിക്കുകയാണ്.
രചന : മാധവിവേണുഗോപാൽ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
Tags:
Articles