Trending

വേതനവർദ്ധനവ് ഇല്ലാതെ റേഷൻകട വിപുലീകരിക്കാനാവില്ല

വേതനവർദ്ധനവ് ഇല്ലാതെ
റേഷൻകട വിപുലീകരിക്കാനാവില്ല


സംസ്ഥാനത്ത് ഭൂരിഭാഗം റേഷൻ കടകളും ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്ന് മുൻമ്പുള്ള ചെറിയ കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചുവരുന്നത്. പുതിയ എൻ. എഫ്. എസ്.എ ചട്ട പ്രകാരമുള്ള സ്റ്റോക്ക് പൂർണ്ണമായ തോതിൽ സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ റേഷൻകടകളിലും, പല എൻ.എഫ്.എസ്.എ. ഭക്ഷ്യധാന്യ സംഭരണ കേന്ദ്രങ്ങളിലുമില്ല. ഏതാനും മാസങ്ങളായി ഇടവിട്ട മാസങ്ങളിലെ കരാറുകാരുടേയും, അനുബന്ധ ജീവനക്കാരുടേയും സമരം മൂലം റേഷൻ മുടങ്ങുന്നതും പതിവാണ്. ഇതിനു പരിഹാരം ഉണ്ടാക്കേണ്ട സർക്കാർ ഒച്ചിൻ്റെ സഞ്ചാര വേഗതയിലുള്ള നടപടിക്രമങ്ങളാണ് പിന്തുടരുന്നത്. ഇത്തരം കാര്യങ്ങളാണ് റേഷൻ വിതരണത്തിൽ ഇപ്പോൾ പതിവായി ഉണ്ടാവുന്ന പ്രതിസന്ധികൾ.

  റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ കൂടുതൽ സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യങ്ങളുണ്ടാക്കുന്നതിന്ന് വേണ്ടി അങ്ങാടിയുടെ ഹൃദയഭാഗങ്ങളിൽ പ്രവർത്തിക്കുന്ന റേഷൻ കടകൾ സമീപത്തുള്ള കെട്ടിടത്തിലെ  റൂമുകൾ വാടകയ്ക്ക് എടുക്കുന്നതിന്ന് വേണ്ടി ചെറുപട്ടണങ്ങളിൽ പോലും 400 മുതൽ,500 രൂപ വരെയെങ്കിലും ദിവസ വാടക നൽകേണ്ടിവരും. സ്വന്തം കെട്ടിടം ഉള്ളവർ പോലും റേഷൻകടക്ക് സമീപത്തുള്ള റൂമുകൾ വാടകക്ക് നൽകിയാൽ നിലവിൽ റേഷൻ കടകളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ അധിക വരുമാനം ഉണ്ടാവുന്നുണ്ട്. ഇടത്തരം ഗ്രമങ്ങളിൽ പോലും നിലവിലെ റേഷൻ കടകൾക്ക് പുതിയ കെ.ടി.പി.ഡി.എസ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റെണമെങ്കിൽ അൻപതിനായിരം രൂപ അഡ്വാൻസും സ്ക്വയർ ഫീറ്റ് ഒന്നിന് 20 മുതൽ 30 രൂപയെങ്കിലും വാടകയും നൽകേണ്ടിവരും. പട്ടണങ്ങളിൽ ഇതിൻ്റെ ഇരട്ടിയിലധികം വാടകയും ലക്ഷങ്ങൾ അഡ്വാൻസും നൽകണം. 

      റേഷൻ വ്യാപാരികൾക്ക് പ്രധമ വേതനപാക്കേജ് നടപ്പിലാക്കിയ വേളയിൽ തന്നെ ലൈസൻസി, സെയിതസുന്മാരുടെ വേതനം, കടവാടക തുടങ്ങിയ എല്ലാം ചേർത്താണ് മിനിമം പതിനെട്ടായിരം രൂപയുടെ പാക്കേജ് അനുവദിച്ചത്. ഇത് 6 മാസം കൊണ്ട് പുനപരിശോധിക്കുമെന്ന നിർദ്ദേശത്തെ തുടർന്നാണ് അംഗീകരിക്കപെട്ടത്. ഇപ്പോൾ 7വർഷം പിന്നിട്ടതിന്ന് ശേഷവും സർക്കാർ നിശ്ചയിച്ച 3 അംഗ കമ്മീഷൻ റിപ്പോർട്ടിലെ വേതനവർദ്ധനവിൻ്റെ ശുപാർശ പോലും നടപ്പാക്കാനായിട്ടില്ല. ഇത്തരം സാഹചര്യത്തിൽ വൻ സാംമ്പത്തിക ബാധ്യതകൾ വരുത്തുന്ന കട വിപുലീകരണ പദ്ധതികളുമായി റേഷൻ വ്യാപാരികൾക്ക് മുന്നോട്ട് പോകാനാവില്ല. റേഷൻ വിതരണത്തിൻ്റെ നോഡൽ ഏജൻസിയായ സപ്ലൈക്കോ സ്റ്റോറേജ് വർദ്ധിപ്പിച്ചുകൊണ്ടും, മറ്റു നവീകരണ പ്രവർത്തനങ്ങൾ നടത്തിയും മാതൃക കാണിക്കണം.

  റേഷൻ വിതരണം മുങ്ങുന്നത് ഒഴിവാക്കാൻ സർക്കാൻ നിശ്ചയിച്ച പദ്ധതി വിഹിതം മുൻഗണനയോടെ ഭക്ഷ്യ വകുപ്പിന്ന് കൈമാറുകയും  കരാറുകാരുടെ കുടിശ്ശിക നൽകിയും ഇടവിട്ടുള്ള സമരം മൂലം റേഷൻ തടസ്സപെടുന്നത് ഒഴിവാക്കുവാൻ ധനകാര്യ വകുപ്പ് മുൻഗണന നൽകുകയും, പുതിയ ടെൻറർ അനുസരിച്ചുള്ള കരാറുകാരെ ഉടൻ നിയമിക്കുകയും, എല്ലാമാസവും സമയബന്ധിതമായി വ്യവസ്ഥകൾക്ക് വിധേയമായി റേഷൻ വിതരണം പൂർത്തീകരിക്കാത്ത കരാറുകാരെ ഒഴിവാക്കി ബദൽ സംവിധാനമൊരുക്കുക. ചില താലൂക്ക് ഡിപ്പോകളിലെ തൊഴിൽ തർക്കങ്ങൾ പരിഹരിച്ചുകൊണ്ട് റേഷൻ വിതരണ പ്രകൃയ ശക്തിപെടുത്തി മുന്നോട്ട് പോകാനുള്ള നടപടി കൃമങ്ങളാണ് ബന്ധപെട്ട അധികാരികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതെന്നും ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ജോണീ നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവർ ആവശ്യപെട്ടു.

Post a Comment

Previous Post Next Post