ലഹരി മാഫിയകൾക്കെതിരെയുള്ള ശിക്ഷ കടുപ്പിക്കണം.
ലഹരി നിർമാർജന സമിതി
കോഴിക്കോട്:
ലഹരി വസ്തുക്കൾ കൈവശം വെച്ച് നടക്കുന്നവർക്കും വിതരണക്കാർക്കും നൽകുന്ന ശിക്ഷ പര്യാപ്തമല്ലാത്തതിനാൽ കുറ്റകൃത്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തി
കടുത്ത ശിക്ഷ നൽകുന്നതിന് നടപടി വേണമെന്ന് ലഹരി നിർമാർജന
സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനത്തുടനീളം മദ്യം വ്യാപകമാക്കിയ സർക്കാർ നിലപാടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കള്ളുഷാപ്പുകളിൽ കുടുംബ സമേതം വന്നിരുന്ന് കള്ളുകുടിക്കാൻ സൗകര്യമേർപ്പെടുത്തുമെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിൻ്റെ പ്രസ്താവന പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യനിരോധനമേർപ്പെടുത്തുമെന്നും ലഹരി മാഫിയയെ തളയ്ക്കുമെന്നുള്ള ഉറപ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരസ്യമായി പ്രഖ്യാപിച്ച സ്ഥിതിക്ക് നിലമ്പൂരിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് ലഹരി നിർമാർജന സമിതിയുടെ പിന്തുണ നൽകാനും തീരുമാനിച്ചു.
ഇതിൻറെ ഭാഗമായി നിലമ്പൂരിൽ എൽ എൻ എസ് കൺവെൻഷൻ നടത്തുകയും ആര്യടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പത്രസമ്മേളനം നടത്തുകയും ചെയ്തു.
ലഹരി നിർമാർജന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ഒ കെ കുഞ്ഞികോമു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം.കെ കാഞ്ഞിയൂർ സ്വാഗതം പറഞ്ഞു.
ട്രഷറർ എം കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മറ്റു ഭാരവാഹികളായ ഇമ്പിച്ചി മമ്മുഹാജി, ഹുസൈൻ കമ്മന, മജീദ് ഹാജി വടകര, അഹമദ് ജമാലുദ്ധീൻ,
Tags:
Kozhikode News