പുരസ്കാര സമർപ്പണത്തിൽ നോവായി ഷഫീഖ്
മുണ്ടക്കൈ ചൂരൽമല ദുരന്തസമയത്ത് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത, ഇടക്കാലത്ത് ഒരു അപകടത്തിൽ പെട്ട് അഞ്ചുമാസത്തോളം ചികിത്സയിലായി, ഒടുവിൽ വിധിക്ക് കീഴടങ്ങിയ കാവുംമന്ദം സ്വദേശി ഷെഫീക്കിനുള്ള മരണാനന്തര ആദരവായി പുരസ്കാരം നൽകുമ്പോൾ സദസ്സ് ഒന്നടങ്കം കണ്ണീരണിഞ്ഞു.
ദുരന്തവാർത്ത അറിഞ്ഞ സമയത്ത് തന്നെ പ്രദേശത്തു നിന്നും ആദ്യമായി പുറപ്പെട്ട ടീമിൽ അംഗമായിരുന്നു വിടപറഞ്ഞ ഷഫീഖ്. തൻറെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറിയിൽ സുഹൃത്തുക്കളായ ഒരുപാട് പേരെയും കൂട്ടി ആവശ്യമായ ഉപകരണങ്ങൾ അടക്കം സംഘടിപ്പിച്ച്, നിരവധി ദിവസം ദുരന്തമുഖത്ത് സേവനമനുഷ്ഠിക്കുന്നതിൽ ഷെഫീഖ് കാണിച്ച നേതൃപരമായ ഇടപെടലുകൾക്കാണ് തരിയോട് ഗ്രാമപഞ്ചായത്ത് ഈ ആദരം സമർപ്പിച്ചത്. ഷെഫീക്കിന്റെ പിതാവ് ടി പി നസീർ പുരസ്കാരം ഏറ്റുവാങ്ങി.
Tags:
Kerala News