കോഴിക്കോട് കമ്പിളിപറമ്പ് പുഴയോരം ദുരിതത്തിൽ; മാലിന്യവും നായ് ശല്യവും രൂക്ഷം
കോഴിക്കോട്: കമ്പിളിപറമ്പ് പാണ്ഡ്യലത്തൊടി പുഴവക്ക് ഭാഗത്ത് പുഴയിലേക്ക് ഒരു വലിയ മരം വീണു കിടക്കുന്നതും, ചണ്ടി കൂമ്പാരങ്ങൾ അടിഞ്ഞുകൂടുന്നതും കാരണം പ്രദേശവാസികൾ ദുരിതത്തിലായി. പുഴയിൽ ഒഴുക്ക് കുറഞ്ഞത് മാലിന്യം കെട്ടിക്കിടക്കാൻ കാരണമാകുന്നു. ഇതിനോടൊപ്പം തെരുവ് നായ്ക്കളുടെ ശല്യവും വർധിച്ചു വരുന്നതായി നാട്ടുകാർ പറയുന്നു.
സൗഹൃദ കൂട്ടായ്മ വാട്സ്ആപ്പ് ഗ്രൂപ്പ് പ്രസിഡണ്ട് റുബീന പ്രദേശം നേരിട്ട് സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. മാലിന്യം നിറഞ്ഞ പുഴയും തെരുവ് നായ്ക്കളുടെ ശല്യവും കാരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടെന്നും, അധികാരികൾ എത്രയും പെട്ടെന്ന് വിഷയത്തിൽ ഇടപെടണമെന്നും റുബീന ആവശ്യപ്പെട്ടു.
പുഴയിലെ മരം നീക്കം ചെയ്യുകയും, മാലിന്യം ശുചീകരിക്കുകയും, നായ്ക്കളുടെ ശല്യം നിയന്ത്രിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അടിയന്തരമായി അധികൃതർ ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തി നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ അഭ്യർത്ഥിക്കുന്നു.
സൗഹൃദ കൂട്ടായ്മയുടെ ഭാരവാഹികളായ
നൂർജഹാൻ, സലിം, ബഷീർ, സുഹറ തുടങ്ങിയവർ സന്ദർശനത്തിൽ ഉണ്ടായിരുന്നു
റിപ്പോർട്ട് തയ്യാറാക്കിയത്
റുബീന
പ്രസിഡണ്ട്
Tags:
Kozhikode News