പ്രത്യാശയുടെ അത്ഭുത ഗോപുരം നാലാം പതിപ്പ് പ്രകാശനം ചെയ്തു
കാട്ടുകണ്ടി കുഞ്ഞബ്ദുള്ള പ്രത്യാശയുടെ വെള്ളിവെളിച്ചമാണ്.1993 മെയ് 21വെള്ളിയാഴ്ച്ച കൊപ്രബസാറിലെ കാതിരിക്കോയഹാജി മസ്ജിദിൽ ജുമുഅ നമസ്കാരം നിർവഹിച്ച് തന്റെ പയ്യോളിയിലെ വീട്ടിലേക്ക് ജീപ്പിൽ സഞ്ചരിക്കവേ പുതിയങ്ങാടിയിലെ റോഡരുകിൽ നിന്ന് പടുകൂറ്റൻ തണൽ വൃക്ഷം കട പുഴകി ജീപ്പിന് മുകളിൽ പതിച്ചതിനെ തുടർന്ന് കഴുത്തിനു കീഴ്പ്പോട്ട് തളർന്നു പോയ മനുഷ്യനാണ് കാട്ടുകണ്ടി കുഞ്ഞബ്ദുള്ള.
മെഡിക്കൽ ശാസ്ത്രത്തെപോലും അത്ഭുതപ്പെടുത്തി തന്റെ നിശ്ചയദാർഢ്യ ത്തിലൂടെയും സ്വയപ്രയത്നത്താലും ജീവിതത്തിലേക്ക് തിരിച്ചു വന്ന അബ്ദുള്ള ഇന്ന് തന്റെ ജീവിതപരീക്ഷണങ്ങൾ അനുഭവക്കുറിപ്പായി പുസ്തകം രചിച്ചിരിക്കുന്നു.ആ പുസ്തകമാകട്ടെ 8000കോപ്പി മലയാളത്തിലും 1000 കോപ്പി വീതം ഇംഗ്ലീഷിലും അറബിയിലുമായി നാലാം പഠിപ്പിലൂടെ 10000 കോപ്പി പിന്നിട്ടിരിക്കുന്നു.
പ്രത്യാശയുടെ അത്ഭുത ഗോപുരം എന്ന പുസ്തകത്തിന്റെ നാലാം പതിപ്പിന്റെ പ്രകാശനം 32 വർഷങ്ങൾക്ക് ശേഷം താൻ അവസാനം ജുമുഅ നമസ്കരിച്ച കാതിരിക്കോയഹാജി പള്ളിയിൽ വെച്ച് നടന്നു.പുസ്തക പ്രകാശനം പള്ളിക്കമ്മറ്റി സെക്രട്ടറി പി കെ വി അബ്ദുൽ അസീസ് നിർവഹിച്ചു. എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ നെല്ലിയോട്ട് ബഷീർ പുസ്തപരിചയം നടത്തി.എൻ സക്കിർ ഹുസൈൻ നൗഫൽ നടുവിലകം എന്നിവർ സംബന്ധിച്ചു.സ്‌പൈനൽകോഡ് ഇഞ്ചുറി സംഭവിച്ച് മൃതപ്രാണനുമായി ജീവിച്ച കാട്ടുകണ്ടി അബ്ദുള്ളയുടെ ഈ പുസ്തകം ജീവിത വിജയത്തിന്റെ ഉദാഹരമാണ്. പോസിറ്റീവ് മനോഭാവത്തോടെ ജീവിക്കാൻ ഈ പുസ്തകം പ്രേരണ നൽകുന്നു.ഇത് രോഗികൾക്കും ഡോക്ടർമാർക്കും മെഡിക്കൽ സയൻസിനും ഒരു റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്ക്സവുന്നതാണ്.
Tags:
Kozhikode News